Wednesday, October 10, 2012

പൂച്ച

ഊണിനു
സമയമായെന്ന്
അതെപ്പോഴും
ഒരലാറമായി
മേശയ്ക്കടിയിൽ പ്രത്യക്ഷപ്പെടും

വല്ലതുമുണ്ടോ അമ്മേയെന്ന്
മുൻ കാല് നീട്ടിപ്പിടിച്ച്
ദയനീയമായ
ഒരിരിപ്പുണ്ടതിന്.
ഹൃദയമലിയിപ്പിക്കുന്ന
നോട്ടവും

വയറു നിറഞ്ഞുകഴിഞ്ഞാൽ
പിന്നെ
അതിനെ
കാണില്ലൊരിടത്തും

അക്കാലത്ത്
പൂച്ച
മകനെപ്പറ്റി
എപ്പോഴും
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമായിരുന്നു
അമ്മയെ

14 comments:

  1. നല്ലവരികള്‍. ആശംസകള്‍.

    ReplyDelete
  2. നല്ലവരികള്‍ , നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  3. കവിത വായിച്ചു.ഇഷ്ടമായി. കവിയുടെ നിരീക്ഷണത്തിൽ നിന്നാണല്ലോ നല്ല കവിതകൾ പിറക്കുന്നത്‌. ആശംസകൾ.

    ReplyDelete
  4. ഊരുതെണ്ടിയീവഴിക്കെപ്പോഴൊക്കെയൊ വന്നുപോയതോര്‍മ്മയുണ്ടു...

    അപ്പോഴൊക്കെ തട്ടുമ്പുറത്തപ്പനെയോര്‍ക്കും...

    ഇനി ഈ...പൂച്ചപ്പുത്രനേയും..കവിത ഇഷ്ടമായി മാഷെ

    ReplyDelete
  5. വായിക്കാൻ വിട്ടു പോയതൊക്കെ വായിച്ചു. നിരീക്ഷണങ്ങൾ.. പുറത്തേക്കും അകത്തേക്കും ഒരുപോലെ തുറന്നിരിക്കുന്ന മനസ്സ്..

    ReplyDelete
  6. ....പക്ഷെ എന്റെ വീട്ടിലൊരു പൂച്ചയുണ്ട്
    എവിടുന്നോ വലിഞ്ഞു കയറിവന്നത്.....
    അത് വിശപ്പുളളപ്പോഴും, ഇല്ലാത്തപ്പോഴും വെറുതെ കരഞ്ഞുകൊണ്ട് നടക്കും.....എന്തായാലും താങ്കളുടെ പൂച്ചകവിത ഇഷ്ടമായി...അഭിനന്ദനങ്ങള്

    ReplyDelete