എഴുതപ്പെട്ടു കഴിഞ്ഞ
ഉത്തരങ്ങൾക്കെല്ലാം
കുറേക്കഴിയുമ്പോൾ
ചോദ്യങ്ങളോട് വെറുപ്പു തോന്നും.
നീ മറ്റൊരു തരത്തിലായിരുന്നെങ്കിൽ
ഞാനും മറ്റൊരു വിധത്തിലാവുമായിരുന്നെന്ന്
ഓരോന്നു പറഞ്ഞ്
തെറ്റും
അവർ തമ്മിൽ ഒടുവിൽ.
ചോദ്യത്തിന് ചേർന്ന
കൃത്യമായ ഉത്തരമെന്ന്
നൂറിൽ നൂറ് മാർക്കിട്ടവർ
മൂക്കത്ത് വിരൽ വെച്ചുനിൽക്കുമ്പോൾ
ചോദ്യപ്പേപ്പർ ഒരു വഴിയ്ക്കും
ഉത്തരപ്പേപ്പർ വേറൊരു വഴിയ്ക്കും
കാറിൽ കയറി
അവരവരുടെ പാട്ടിനു പോകും
മണ്ണിലാഴത്തിൽ ഉറപ്പിച്ചത്... തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത ഏകാന്തദേശത്തിലേയ്ക്ക്...
Saturday, October 9, 2010
Thursday, October 7, 2010
കാർണിവോറസ്
മാംസത്തോട്
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്
കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ
-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.
ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.
കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.
അച്ഛന് ദംഷ്ട്രകളും
മുത്തശ്ശന് വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന് നായാട്ടിനുള്ള അമ്പും വില്ലും.
നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു
മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ
മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും
ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!
ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:
വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്
കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ
-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.
ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.
കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.
അച്ഛന് ദംഷ്ട്രകളും
മുത്തശ്ശന് വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന് നായാട്ടിനുള്ള അമ്പും വില്ലും.
നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു
മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ
മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും
ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!
ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:
വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.
Monday, September 27, 2010
ഒറ്റപ്പെടൽ
ഭ്രാന്തന്മാർക്ക്
ചേർന്നതല്ല
എന്റെ ചേഷ്ടകളെന്നാരോപിച്ച്
അവരെന്നെ
ഭ്രാന്താശുപത്രിയിൽ നിന്ന്
പുറത്താക്കി.
തിരിച്ച് കയറാതിരിക്കാൻ
തിരിയുന്ന വാളുകളുമായി
ഒരു കെരൂബിനെ
കാവലിനും വെച്ചു.
കുറ്റവാളിയാകാൻ
യോഗ്യനല്ലെന്ന്
പറഞ്ഞ്
നിങ്ങളുമെന്നെ പുറത്താക്കരുത്
പ്ലീസ്!
ചേർന്നതല്ല
എന്റെ ചേഷ്ടകളെന്നാരോപിച്ച്
അവരെന്നെ
ഭ്രാന്താശുപത്രിയിൽ നിന്ന്
പുറത്താക്കി.
തിരിച്ച് കയറാതിരിക്കാൻ
തിരിയുന്ന വാളുകളുമായി
ഒരു കെരൂബിനെ
കാവലിനും വെച്ചു.
കുറ്റവാളിയാകാൻ
യോഗ്യനല്ലെന്ന്
പറഞ്ഞ്
നിങ്ങളുമെന്നെ പുറത്താക്കരുത്
പ്ലീസ്!
എന്റെ ഒരു കാര്യം!
എന്റെ കാര്യങ്ങളുടെ
ജനലിലൂടെയാണ്
പെണ്ണേ
ഞാൻ
നിന്റെ കാര്യങ്ങളുടെ
മുറിയിലേയ്ക്കെത്തിനോക്കുന്നത്
ജനലിലൂടെയാണ്
പെണ്ണേ
ഞാൻ
നിന്റെ കാര്യങ്ങളുടെ
മുറിയിലേയ്ക്കെത്തിനോക്കുന്നത്
ജാരഗുളിക
ഉം?
എന്താ
പനിയുണ്ടെന്നോ
ഞാൻ
നിനക്ക്
കവിതയുടെ
ഒരു ഗുളിക തരാം
നാലാഴ്ച
പിന്നെ
അവളെ കണ്ടതേയില്ല.
വീണ്ടും
കണ്ടപ്പോൾ
അവൾ പറഞ്ഞു
എന്റെ മാഷേ
അബോർഷനായിപ്പോയി
വല്ലാത്ത ചതിതന്നെ!
എന്താ
പനിയുണ്ടെന്നോ
ഞാൻ
നിനക്ക്
കവിതയുടെ
ഒരു ഗുളിക തരാം
നാലാഴ്ച
പിന്നെ
അവളെ കണ്ടതേയില്ല.
വീണ്ടും
കണ്ടപ്പോൾ
അവൾ പറഞ്ഞു
എന്റെ മാഷേ
അബോർഷനായിപ്പോയി
വല്ലാത്ത ചതിതന്നെ!
Saturday, September 18, 2010
ഒരു ഭയകവിത
നാല്പതുകടന്നാൽ
കണ്ണാടിയിൽ നോക്കാൻ
ഭയമാണ്.
ഋതുക്കൾ
വെൺ ചായം കൊണ്ടെഴുതിത്തുടങ്ങും
ശിരസിൽ
പുരാതനലിപികളിൽ
ഒരു ഭയ കവിത.
ആരോ
നെറ്റിയിൽ വരച്ചിടും
അഞ്ചുവരകൾ കൊണ്ടൊരു
തടവറ .
കണ്ണാടിയിലിരുന്ന്
ഇരപിടിക്കുന്ന വേട്ടക്കാരനപ്പോൾ
ഒരസ്ത്രം തൊടുക്കും;
ഹൃദയത്തിനുള്ളിൽ
ഒരു മുയൽ
മുറിവേറ്റ് പിടയും.
ആധിപൂണ്ട മനസ്സ്
കണ്ണാടിക്കണ്ണുകൾക്ക് നേരെ
കൈപ്പടങ്ങൾ ഉയർത്തിപ്പിടിച്ച്
അരുതരുതേയെന്ന്
തേങ്ങും.
രക്തം
എല്ലാ പരിധികളും ലംഘിച്ച്
തിളനിലയിലേയ്ക്ക് വെന്തുയരും.
തൊണ്ടയിൽ മുഴയായോ
നെഞ്ചിൽ വേദനയായോ
മൂത്രനാളത്തിൽ കടച്ചിലായോ
വേഷം കെട്ടിവരുന്ന അസ്വസ്ഥതകളാൽ
പ്രേതബാധിതമായിത്തീരും
വിചാരങ്ങളുടെ
കൊട്ടാരക്കെട്ടുകൾ.
ഉൽക്കണ്ഠകളുടെ
ഒരു വിക്ഷുബ്ധസമുദ്രം
ഉള്ളിലെ ഭൂപടങ്ങളുടെ അതിരുകൾ കവിഞ്ഞ്
പുറത്തേയ്ക്കൊഴുകിപ്പരക്കും.
സ്വപ്നങ്ങൾക്കെല്ലാം
ഒരേസമയംതന്നെ
ഭ്രാന്ത് പിടിയ്ക്കും.
ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
ചിതറിത്തെറിയ്ക്കും
വിശ്വാസങ്ങളുടെ
ഏഴുനിലമാളികകൾ
ഉള്ളിന്റെയുള്ളിലെ
കൊടുങ്കാട്ടിൽ നിന്ന്
അപ്പോളിറങ്ങിവരും
സിംഹാസനത്തിലേയ്ക്ക് കണ്ണയച്ച്
മുൻപ് കണ്ടിട്ടേയില്ലാത്ത
ഒരു കുറുക്കൻ-
ദിക്കറിയാതെ കരഞ്ഞുഴറുന്ന
കാമത്തിന്റെ കഴുത-
മയക്ക് വെടിയേറ്റ്,
മദപ്പാട് മാഞ്ഞ്,
ക്ഷീണരൂപിയായി,
സമാധാനത്തിന്റെ പ്രാവിനെത്തിടമ്പേറ്റിയൊരു
കൊമ്പനാന.
അപ്പോഴും ഉള്ളിലിഴയും
മടിയോ വിരസതയോ ഇല്ലാതെ
എങ്ങെങ്ങുമെത്താത്ത
വഴുവഴുപ്പാർന്ന
ആർത്തികളുടെ ഒരൊച്ച്.
നാല്പതുകഴിഞ്ഞാൽ
കണ്ണാടി നോക്കാൻ ഭയമാണ്,
വിഹ്വലമാകും
പ്രാണഞരമ്പുകളപ്പോൾ.
ശിരസിൽ തെളിയും
പുരാതന വെൺ ലിപികളിൽ
കറുത്ത കിരീടവും
ദംഷ്ട്രകളുമണിഞ്ഞ്
ഒരു ഭയകവിത.
കണ്ണാടിയിൽ നോക്കാൻ
ഭയമാണ്.
ഋതുക്കൾ
വെൺ ചായം കൊണ്ടെഴുതിത്തുടങ്ങും
ശിരസിൽ
പുരാതനലിപികളിൽ
ഒരു ഭയ കവിത.
ആരോ
നെറ്റിയിൽ വരച്ചിടും
അഞ്ചുവരകൾ കൊണ്ടൊരു
തടവറ .
കണ്ണാടിയിലിരുന്ന്
ഇരപിടിക്കുന്ന വേട്ടക്കാരനപ്പോൾ
ഒരസ്ത്രം തൊടുക്കും;
ഹൃദയത്തിനുള്ളിൽ
ഒരു മുയൽ
മുറിവേറ്റ് പിടയും.
ആധിപൂണ്ട മനസ്സ്
കണ്ണാടിക്കണ്ണുകൾക്ക് നേരെ
കൈപ്പടങ്ങൾ ഉയർത്തിപ്പിടിച്ച്
അരുതരുതേയെന്ന്
തേങ്ങും.
രക്തം
എല്ലാ പരിധികളും ലംഘിച്ച്
തിളനിലയിലേയ്ക്ക് വെന്തുയരും.
തൊണ്ടയിൽ മുഴയായോ
നെഞ്ചിൽ വേദനയായോ
മൂത്രനാളത്തിൽ കടച്ചിലായോ
വേഷം കെട്ടിവരുന്ന അസ്വസ്ഥതകളാൽ
പ്രേതബാധിതമായിത്തീരും
വിചാരങ്ങളുടെ
കൊട്ടാരക്കെട്ടുകൾ.
ഉൽക്കണ്ഠകളുടെ
ഒരു വിക്ഷുബ്ധസമുദ്രം
ഉള്ളിലെ ഭൂപടങ്ങളുടെ അതിരുകൾ കവിഞ്ഞ്
പുറത്തേയ്ക്കൊഴുകിപ്പരക്കും.
സ്വപ്നങ്ങൾക്കെല്ലാം
ഒരേസമയംതന്നെ
ഭ്രാന്ത് പിടിയ്ക്കും.
ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
ചിതറിത്തെറിയ്ക്കും
വിശ്വാസങ്ങളുടെ
ഏഴുനിലമാളികകൾ
ഉള്ളിന്റെയുള്ളിലെ
കൊടുങ്കാട്ടിൽ നിന്ന്
അപ്പോളിറങ്ങിവരും
സിംഹാസനത്തിലേയ്ക്ക് കണ്ണയച്ച്
മുൻപ് കണ്ടിട്ടേയില്ലാത്ത
ഒരു കുറുക്കൻ-
ദിക്കറിയാതെ കരഞ്ഞുഴറുന്ന
കാമത്തിന്റെ കഴുത-
മയക്ക് വെടിയേറ്റ്,
മദപ്പാട് മാഞ്ഞ്,
ക്ഷീണരൂപിയായി,
സമാധാനത്തിന്റെ പ്രാവിനെത്തിടമ്പേറ്റിയൊരു
കൊമ്പനാന.
അപ്പോഴും ഉള്ളിലിഴയും
മടിയോ വിരസതയോ ഇല്ലാതെ
എങ്ങെങ്ങുമെത്താത്ത
വഴുവഴുപ്പാർന്ന
ആർത്തികളുടെ ഒരൊച്ച്.
നാല്പതുകഴിഞ്ഞാൽ
കണ്ണാടി നോക്കാൻ ഭയമാണ്,
വിഹ്വലമാകും
പ്രാണഞരമ്പുകളപ്പോൾ.
ശിരസിൽ തെളിയും
പുരാതന വെൺ ലിപികളിൽ
കറുത്ത കിരീടവും
ദംഷ്ട്രകളുമണിഞ്ഞ്
ഒരു ഭയകവിത.
Sunday, September 5, 2010
ചരിത്രബോധം
ഒരു യുദ്ധത്തിനും
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.
എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.
തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും
രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.
ഉത്തരമില്ല
ആർക്കും ഉത്തരമില്ല
കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.
മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും
പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.
എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ
ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ
മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.
എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.
തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും
രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.
ഉത്തരമില്ല
ആർക്കും ഉത്തരമില്ല
കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.
മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും
പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.
എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ
ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ
മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ
Subscribe to:
Posts (Atom)