Tuesday, October 11, 2016

കൊതി (അഞ്ചു കവിതകളിൽ രണ്ടാമത്തേത്)



2 തൊടാൻ
===========
കൊതിയാവുന്നു
തൊട്ടുനോക്കുവാൻ
മൃദുത്വം

ഏതു പൂവിന്റെ മാർദ്ദവമാണ് നിനക്ക്?
താമരയുടെയോ അതോ  റോസിന്റെയോ?
എനിക്കറിയില്ല
തൊട്ടു നോക്കാൻ തോന്നുന്നു.
അതങ്ങനെയാണ്
ഒരു ചിത്രശലഭം പൂവിലെന്ന പോലെയാണ്
ഞാൻ നിന്നെ തൊട്ടു നോക്കുക.
ആദ്യം ചുറ്റിലും പാറിപ്പറക്കും,
പിന്നെ ഒരൊറ്റ ഇരുത്തമാണ് നിന്റെ ഇതളുകൾക്കുള്ളിൽ.
നിന്റെ കൈപ്പത്തിക്ക് പിന്നിലോ വിരലിലോ
ആദ്യമായി തൊട്ടു നോക്കും.
നിനക്ക് സ്പർശം പേടിയുടെ രൂപത്തിലാണറിയുവാൻ കഴിയുക.
നീ ഇഷ്ടമായില്ലെന്ന് നടിക്കും
പക്ഷേ, നിനക്കിഷ്ടമായിട്ടുണ്ടാവും
എനിക്കറിയാം
സ്നേഹിക്കുന്നവനാൽ
തൊട്ടു നോക്കപ്പെടാൻ ഇഷ്ടപ്പെടാത്തവരില്ല.
മെല്ലെ മതിയെന്നാണ് നീ പറയുന്നത്
സ്നേഹിക്കുന്നവളെ തൊടാതിരിക്കാൻ
ആർക്കാണു കഴിയുക.
വിരലുകളിൽ നിന്ന് മെല്ലെ ഞാൻ സ്വന്ത്രനാകുന്നു
എന്റെ തോളുകൾ കൊണ്ട് നിന്റെ തോളുകളിൽ തൊടുന്നു.
ഞാനെന്റെ ചുമലുകളെ വിരലുകൾ പോലെ സങ്കല്പിച്ച്
നിന്നെ തൊട്ടു നോക്കുന്നു.
ഒടുവിൽ നിന്റെ തോളുകൾക്കു മീതെ കൈകളിടുന്നു.
സ്നേഹം അതിന്റെ സുരക്ഷിതമായ
ഒരു തുറമുഖത്തിലേക്കെത്തുമ്പോഴാണ് കൈകൾ പായ്മരം പോലെ
ഒരുവളെ  പേടിയുടെ കൊടുങ്കാറ്റിൽ നിന്ന് രക്ഷിച്ച് 
തോളോടു  ചേർക്കുന്നത്.
ഇനിയൊരിക്കൽ സന്ധ്യകഴിയുന്ന നേരത്ത് നാം
കടൽത്തീരത്തിലൂടെ നടക്കും
ഞാനപ്പോൾ നിന്റെ അരയിൽ  കൈചുറ്റിയിട്ടുണ്ടാവും
നാം അത്രമേൽ അടുപ്പത്തിലായെന്നേ അർത്ഥമുള്ളു.
നീ സ്നേഹിക്കപ്പെടുന്നുവെന്ന അനുഭവത്തിൽ
എന്നോടും ചേർന്നു നടക്കും
ഇനിയും കൂടുതൽ ചേരാൻ പറ്റില്ലല്ലോ എന്ന വ്യാകുലയിൽ.
ഞാൻ പുരുഷനാണല്ലോ,
നിന്റെ മാർദ്ദവത്തെക്കൂടി എന്നോടു ചേർത്തുപിടിക്കും.
എപ്പോഴെങ്കിലും ഒരു മറവിലോ തിരിവിലോ
ഏകാന്തയുടെ തുരുത്തിലോ വെച്ച്
നാം ആദ്യമായി ചുംബിക്കും. നീ വഴുതിപ്പോകും.
നിനക്കതിന്റെ പാപഭാരവും ഭയവും വൈകാരികഭാരവും
അധിക നേരം താങ്ങാനാവില്ല.
ചിത്രശലഭം വന്നിരിക്കുന്ന  പൂവു പോലെ നീ ഉലഞ്ഞു പോകും.
നിന്റെ ചുണ്ടുകൾ ഏതോ  പുഷ്പത്തിന്റെ ഇതളുകളെ ഓർമ്മിപ്പിക്കും.
ചുണ്ടുകൾ കൊണ്ട്
പരസ്പരം തൊട്ടു നോക്കുകയാണ് നമ്മൾ.
അതുവരെയുള്ളതു പോലെയല്ല,
ഇപ്പോൾ നമ്മൾ  മറ്റാരോ ആണ്.
വൈദ്യുതാഘാതമേറ്റവർ.
ആദ്യത്തെ ചുംബനം കഴിയുമ്പോഴാണ്
നാം
ശരിക്കും തൊട്ടുനോക്കിയെന്ന് അറിയുന്നത്.
വിരലുകൾ  കൊണ്ടല്ലാതെ
സ്പർശിക്കാൻ കഴിയുമെന്നു പഠിക്കുന്നത്.
പതിനൊന്നാമത്തെ വിരൽ ചുണ്ടിലുണ്ടെന്ന് അറിയുന്നത്.
നാവിൽ പന്ത്രണ്ടാമത്തെ വിരൽ.

നിലാവുള്ള രാത്രിയിൽ
കടലിലോ പാറക്കെട്ടിനു മുകളിലോ കിടന്ന്  നാം
രാത്രി കാണുന്നു.
ഒരു സ്വപ്നം പോലെ നാം അന്തരീക്ഷത്തെ നീർത്തി  വിരിക്കുന്നു.
ഞാൻ നിന്നെ വിസ്തരിച്ച് അഴിച്ചു നോക്കുന്നു
ഒരു ശില്പി അവന്റെ പൂർണ്ണമായ ശില്പത്തെയെന്ന പോലെ
ഞാൻ നിന്നെ തൊട്ടുതലോടുന്നു.
എന്റെ സൃഷ്ടിയാണിത് എന്ന മട്ടിൽ
ഇനിയും ആകൃതിപ്പെടുത്തുവാൻ കഴിയുമോയെന്ന്
തിരിച്ചും മറിച്ചും  തൊട്ടു നോക്കുന്നു.
ലോകത്ത് മറ്റൊരു ലോകവുമില്ലെന്ന മട്ടിൽ നാം
പരസ്പരം തൊട്ട് തൊട്ട് തലോടും.
അതിന്റെ ആനന്ദത്തിൽ 
രാത്രിയെ  മുഴുവൻ ആർദ്രമാക്കും.

എല്ലാ ഞരമ്പുകളും കോർത്തുകെട്ടിയ  സ്പർശമണിയിൽ
തൊട്ട്  
മാന്ത്രികരെ പോലെ നമ്മൾ പരസ്പരം
ഒരാളെ മറ്റൊരാളാക്കും.    
കടലോ കാനനമോ അപ്പോൾ ഞരങ്ങുവാൻ തുടങ്ങും.
ജലകന്യകകളും വനദേവതമാരും  കയറിവരും
നാം പരസ്പരം പുണരും
കടലിനുമീതെ കുളിർ കാറ്റും കൊടുങ്കാറ്റുമെന്ന പോലെ
ഞാൻ രൂപാന്തരപ്പെടും..നീയും
പതിമൂന്നാമത്തെ വിരലുകൊണ്ട് നിന്നെ
ആനന്ദത്തിന്റെ
വിരാമമില്ലാത്ത തിരമാലകൾക്കു മീതെ തുഴഞ്ഞ്
അജ്ഞാതമായ ദ്വീപുകളിലേക്ക് വഹിച്ചുകൊണ്ടുപോകും. 

പക്ഷേ, ഞാനിതൊന്നുമായിരിക്കില്ല
ശരിക്കും ചെയ്യുക.
എന്റെ ഹൃദയത്തെ ഒരു വിരലാക്കിമാറ്റും
എന്നിട്ട് നിന്റെ ഹൃദയത്തെ തൊടും.
അതിന്റെ ചൂടും മിടിപ്പും തൊട്ടു നോക്കും
ആർക്കുമതിനു കഴിഞ്ഞിട്ടില്ലല്ലോ.
അപ്പോഴാണ് നീ 
ലോകത്തിലെ ഏറ്റവും ആഹ്ലാദവതിയായ പെണ്ണാകുന്നത്
അതറിയുമ്പോൾ ഞാനെന്റെ മനസ്സിന്റെ  പതിനാലാം വിരലുകൊണ്ട്
നിന്റെ മനസ്സിനെ

No comments:

Post a Comment